Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajmohan Unnithan

പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർഗോഡ്: കേന്ദ്ര സർക്കാരിന്‍റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് കോൺഗ്രസ് നേതാവും കാസർഗോഡ് എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടിരിക്കുന്ന പദ്ധതി സംസ്ഥാനത്തിന്‍റെ താത്പര്യങ്ങൾക്കും വരുംതലമുറയ്ക്കും ദോഷകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി എൻസിഇആർടി കൈക്കൊണ്ട പല തീരുമാനങ്ങളും സംസ്ഥാനത്തിന്‍റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്. നേരത്തേ അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാർ സിപിഎമ്മിലോ, ഇടതുമുന്നണിയിലോ, മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണ് കേന്ദ്രവുമായി പിഎം ശ്രീ കരാറിൽ ഒപ്പുവച്ചതെന്നും അദ്ദേഹം വിമർശിച്ചു.

സിപിഐയുടെ എതിർപ്പിനെത്തുടർന്നാണ് അന്ന് ആ കരാർ താൽക്കാലികമായി മാറ്റിവച്ചത്. യുഡിഎഫ് സർക്കാർ ഈ വിഷയം പഠിക്കാൻ ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സമിതിയുടെ തീരുമാനത്തിന് ശേഷമേ അന്തിമ നിലപാട് ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

National

എംപിമാർക്ക് അവസരം നൽകരുത്, ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ വരും: രാജ്മോഹൻ ഉണ്ണിത്താൻ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കരുതെന്നും ഒരാള്‍ക്ക് ഇളവ് നല്‍കിയാല്‍ കൂടുതല്‍ പേര്‍ ആവശ്യമുന്നയിച്ച് വരുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി.

നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളെ വിജയിപ്പിക്കുകയാണ് എംപിമാരുടെ ജോലി. കെ. സുധാരനോട് ചോദിക്കേണ്ട ചോദ്യങ്ങൾ എന്നോട് ചോദിച്ചിട്ട് കാര്യം ഇല്ല. സുധകാരനെ പോലെ വലിയ മനുഷ്യനെ സാന്ത്വനിപ്പിക്കാൻ പോകേണ്ട ഒരാൾ അല്ല താൻ.

അദ്ദേഹം സീറ്റ് വേണമെന്ന് ആവശ്യം ഉന്നയിക്കുമ്പോൾ താൻ പാർലമെന്‍റ് അംഗങ്ങൾക്ക് സീറ്റ് കൊടുക്കരുതെന്ന് പറയുന്നു. എന്നെ കാണുന്നത് ഒരു ചതുർഥികാണുന്നത് പോലെയാണ് അദ്ദേഹത്തിന്.

എന്നെ കഴിഞ്ഞ കുറെ കാലമായി അപമാനിക്കുന്ന, അവഹേളിക്കുന്ന, അപകീർത്തിപ്പെടുത്തുന്ന ആളുകളെ ആരെയെങ്കിലുമാണ് സ്ഥാനാർഥിയായി കൊണ്ടുവരുന്നതെങ്കിൽ അതിനെ ഒക്കെ വിനാശ കാലേ വിപരീത ബുദ്ധിയെന്നെ പറയാൻ കഴിയൂ.

കാസർഗോട്ടെ കോൺഗ്രസ് ഒറ്റകെട്ടായി എതിർക്കുന്ന ഒരാളിന് സീറ്റ് കൊടുത്താൽ ഒരിക്കലും മുന്നണിയുടെ വിജയത്തിന് ഒതുങ്ങുന്ന ഒന്നായിരിക്കില്ല. ഇന്നും ഞാൻ ആ മണ്ഡലം പൊന്നു പോലെ നോക്കുന്നുണ്ടെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Kerala

'മലവെള്ളപ്പാച്ചിലിൽ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകും'; കെ. സുധാകരനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ

കാസർഗോഡ്: കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുന്ന മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിക്കെതിരെ ഒളിയമ്പുമായി കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. മലവെള്ളപ്പാച്ചിലിൽ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകുമെന്നായിരുന്നു ഉണ്ണിത്താന്‍റെ 'ഒളിയമ്പ്'.

സിറ്റിംഗ് എംപിമാർ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഉണ്ണിത്താൻ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വമാണ് എംപിമാർക്കുള്ളത്.

സൗന്ദര്യമോ പാരമ്പര്യമോ നോക്കിയല്ല സ്ഥാനാർഥികളെ തീരുമാനിക്കുന്നത്. സീറ്റ് ആവശ്യപ്പെടാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും പാർട്ടി തീരുമാനമാണ് അന്തിമമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കെ. സുധാകരന്‍റെ സ്ഥാനാർഥിത്വ പ്രഖ്യാപനം പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കെയാണ് ഉണ്ണിത്താന്‍റെ പ്രതികരണം.

District News

പിണറായി കാലം തീവിലക്കാലമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാഞ്ഞങ്ങാട്: വിലക്കയറ്റം കൊണ്ട് കേരള ജനത പൊറുതിമുട്ടി ജീവിക്കുമ്പോൾ പിആർ വർക്ക് കൊണ്ട് തുടർഭരണം നേടാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.

കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് മിനി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗീത കൃഷ്ണൻ, ധന്യ സുരേഷ്, ബിൻസി ജയിൻ, സുകുമാരി ശ്രീധരൻ, ജോമോൻ ജോസ്, പി.വി. സുരേഷ്, ഉമേശൻ വേളൂർ, പി.വി. ചന്ദ്രശേഖരൻ, കെ.കെ. ബാബു, അനിൽ വാഴുന്നോറടി, കെ.പി. ബാലകൃഷ്ണൻ, ഷിബിൻ ഉപ്പിലിക്കൈ, ശരത്ത് മരക്കാപ്പ് എന്നിവർ പ്രസംഗിച്ചു.

 

 

 

Kerala

കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തൻ, ഉടൻ അമേരിക്കയിലേക്ക് മാറ്റണം: ആരോഗ്യമന്ത്രിയെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാസർഗോഡ്: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തനായിരിക്കുമെന്ന് പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി.

കെഎസ്‍യു കുട്ടികൾ മന്ത്രിയെ തൊട്ടിട്ടില്ല. മന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണമെന്നും പരിയാരത്ത് ഓപ്പറേഷൻ ചെയ്താൽ കത്രിക കുടുങ്ങുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.

തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതാണ്, ആരോഗ്യം പ്രധാനപ്പെട്ടതാണ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

Kerala

2026 നിയമസഭാ തെരഞ്ഞെടുപ്പിൽ 111 സീറ്റുകൾ യുഡിഎഫ് നേടുമെന്ന് രാജ്മോഹൻ ഉണ്ണിത്താൽ

കാസർഗോഡ്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 111 സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. യുഡിഎഫിന് അനുകൂലമായ ജനവിധി പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1977-ലെ യുഡിഎഫിന്‍റെ മിന്നും വിജയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കും. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ നിലനിൽക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍റെ ഭരണം ആബാലവൃദ്ധം ജനങ്ങൾക്കും മടുത്തിരിക്കുകയാണ്. അവർ സർക്കാരിനെ അധികാരത്തിൽ നിന്നും മാറ്റാൻ തീരുമാനിച്ചു കഴിഞ്ഞുവെന്നും അതിന്‍റെ തെളിവാണ് തദ്ദേശസ്വയംഭരണ ഫലമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

Kerala

തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർഗോഡ്: ശശി തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് താൻ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞ.ു

ഒരു മനുഷ്യന് ഒരു ജന്മം ഒരു പാർട്ടിയെക്കൊണ്ട് നേടിയെടുക്കാനുള്ള പരമാവധി സ്വന്തമാക്കിയ തരൂരിന് ഇപ്പോൾ എന്താണ് അസ്വസ്ഥതയും അസംതൃപ്തിയും. എന്താണ് ഈ പാർട്ടിയിൽനിന്ന് അദ്ദേഹം ഇനി നേടാനുള്ളത്. അദ്ദേഹത്തിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്.

അദ്ദേഹത്തിന് വേണമെങ്കിൽ കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം പോകാം. എത്രപേർ പോയി. പോയവരുടെ സ്ഥിതിയെല്ലാം നാം കാണുന്നില്ലേ. എന്നാൽ ബിജെപിയിൽ ചേരുന്നെങ്കിൽ അത് കോൺഗ്രസ് പുറത്താക്കിയിട്ടേ ചേരൂ എന്ന വാശിപിടിച്ചാൽ ഈ ജന്മം അത് നടക്കാൻ പോകുന്നില്ല. അദ്ദേഹത്തിന്‍റെ മനസിലിരുപ്പ് കോൺഗ്രസ് ചെയ്യാൻ പോകുന്നില്ല. ഒരു രക്തസാക്ഷി പരിവേഷമൊന്നും അദ്ദേഹത്തിന് ഞങ്ങൾ കൊടുക്കില്ല.

ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിക്കുന്ന നരേന്ദ്ര മോദിയെ അനുകൂലിച്ച് തരൂർ പ്രസ്താവനകൾ നടത്തുമ്പോൾ കേരളത്തിലെ മതേതരവാദികളുടെ മനസ് വേദനിക്കും. എന്തൊരു അപരാദമാണ് തരൂർ ചെയ്യുന്നത്. ഇയാളെ വച്ച് വാഴിക്കരുത്. പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ വന്നാൽ മുറിച്ചുതന്നെ മാറ്റണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Kerala

രാഹുല്‍ വടി കൊടുത്ത് അടി വാങ്ങിയതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ആരോപണം ഉന്നയിച്ച യുവതിയെ വെല്ലുവിളിച്ചതാണ് രാഹുലിനെതിരേ ഇപ്പോള്‍ കേസ് വരാന്‍ കാരണം. രാഹുലിനെതിരെ പാര്‍ട്ടി നടപടി നേരത്തെ എടുത്ത് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി രാഹുലിനെ പുറത്താക്കിയപ്പോൾ പാർലമെന്‍ററി പാർട്ടി നേതാവിനെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം ആ സമ്മേളനത്തിൽ പങ്കെടുത്തു. ഇതിനർഥം അദ്ദേഹം പാർട്ടി നടപടികളെ അംഗീകരിക്കുന്നില്ല, ഈ നടപടികളെ വെല്ലുവിളിക്കുന്നു എന്നതിന്‍റെ സൂചനയാണ്.

രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസിൽനിന്നും ആരോക്കെ ആവശ്യപ്പെട്ടെ അവരെയെല്ലാം അദ്ദേഹത്തിന്‍റെ പിആർ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. എല്ലാവരും ഭയന്ന് പലതും ഒളിച്ചുവച്ചു. ഇത്തരം വ്യക്തിക്കളെ ന്യായീകരിക്കാൻ ആരും തയാറാകരുതെന്നും ഉണ്ണിത്താൻ പറഞ്ഞു.

Kerala

രക്തസാക്ഷി പരിവേഷത്തോടെ കോണ്‍ഗ്രസ് വിടാമെന്ന് ശശി തരൂർ കരുതേണ്ട: രാജ്‌മോഹൻ ഉണ്ണിത്താൻ

കോഴിക്കോട്: ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് ശശി തരൂർ കരുതേണ്ടെന്നും തരൂരിന് എല്ലാ പരിഗണനയും പാർട്ടി നൽകിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.

ശശി തരൂരിന് വേണമെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോകാം. കോൺഗ്രസിന് ഗുണം ചെയ്യുന്ന പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ട്രംപ് മംദാനി സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്തിരുന്നു ശശി തരൂർ. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്‍പോട്ട് പോകണമെന്നും, രാജ്യ താല്‍പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

 

NRI

രാജ്‌മോഹൻ ഉണ്ണിത്താനെ ആദരിച്ച് ഐഒസി പെൻസിൽവേനിയ ചാപ്റ്റർ

ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയഘടകം സംഘടിപ്പിച്ച 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, പ്രശസ്ത മലയാളം പിന്നണി ഗായകൻ പന്തളം ബാലൻ, സുനീഷ് വാരനാട്‌, അറ്റോർണി ജോസ് കുന്നേൽ എന്നിവരെ ആദരിച്ചു.

രാജ്‌മോഹൻ ഉണ്ണിത്താന് ഐഒസി പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡന്‍റ് ഡോ. ഈപ്പൻ ഡാനിയേൽ പൊന്നാട അണിയിക്കുകയും ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ ഫലകം സമ്മാനിക്കുകയും ചെയ്തു.

പന്തളം ബാലനെ ട്രഷറർ ഫിലിപ്പോസ് ചെറിയാൻ പൊന്നാട അണിയിക്കുകയും രാജ്‌മോഹൻ ഉണ്ണിത്താൻ ഫലകം സമ്മാനിക്കുകയും ചെയ്തു. സുനീഷ് വാരനാടിനെ വൈസ് പ്രസിഡന്‍റ് കുര്യൻ രാജൻ പൊന്നാട അണിയിച്ച് ആദരിച്ചു.

ജോസ്കുന്നേലിനു വേണ്ടി ഫിലിപ്പോസ് ചെറിയാൻ ഫലകം ഏറ്റുവാങ്ങി. പരിപാടിയോടനുബന്ധിച്ചു പൊതുജനങ്ങൾക്ക് വേണ്ടി നടന്ന നറുക്കെടുപ്പിൽ സമ്മാനങ്ങൾ രാജ്‌മോഹൻ ഉണ്ണിത്താൻ വിതരണം ചെയ്തു.

ഒന്നാം സമ്മാനമായി ഇന്ത്യയിലേക്കുള്ള എയർ ടിക്കറ്റ് വറുഗീസ് ഇലഞ്ഞിമറ്റത്തിനു ലഭിച്ചു. രണ്ടാം സമ്മാനം നൈനാൻ മത്തായിക്കും മൂന്നാം സമ്മാനം മനോജ് ലാമണ്ണിലിനുമാണ് ലഭിച്ചത്.

Latest News

Corehub Up